കേരളം

വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ആറു വര്‍ഷം തടവ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പതിനൊന്നുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നാക്രമിച്ച, ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ആറു വര്‍ഷം കഠിന തടവ്. അയ്യന്തോള്‍ സ്വദേശി മോഹന്‍ രാജ് (60) നെയാണ് അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. 35000 രൂപ പിഴയും ഒടുക്കണം. 

ഫ്‌ലാറ്റ് വരാന്തയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലൈംഗിക ചുവയോടെ സമീപിച്ച് ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ച് അശ്ലീല ഭാഷണം നടത്തിയെന്ന പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പേടിച്ചോടിയ കുട്ടി വീട്ടില്‍ പറയുകയും തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. 

ഫ്‌ലാറ്റ് അസോസിയേഷന്‍ ഭാരവാഹികളെയും സെക്യൂരിറ്റി ഓഫീസ് ജീവനക്കാരേയും സാക്ഷികളായി വിസ്തരിച്ചു. പ്രോസിക്യൂഷന്‍  ഭാഗത്തുനിന്ന്  14 സാക്ഷികളെയും  19 രേഖകളും ഹാജരാക്കി. 

പോക്‌സോ നിയമം 9, 10 വകുപ്പ് പ്രകാരം 5 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും അടക്കുന്നതിനും 12 ,11 വകുപ്പുകള്‍ പ്രകാരം ഒരു വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയടക്കുന്നതിനുമാണ് വിധി. പിഴയടക്കാത്ത പക്ഷം തടവുശിക്ഷ 4 മാസം കൂടി നീളും. പിഴ തുക അതിജീവിതക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ