കേരളം

നേരിയ ലക്ഷണമുള്ളവര്‍ക്ക് ഏഴു ദിവസത്തെ ഗൃഹനിരീക്ഷണം, ഡിസ്ചാര്‍ജിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട: മാര്‍ഗനിര്‍ദേശം പുതുക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശം സംസ്ഥാനം പുതുക്കി. നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ഏഴു ദിവസത്തെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയാല്‍ പുറത്തിറങ്ങാം. ഏഴുദിവസത്തില്‍ അവസാന മൂന്ന് ദിവസം തുടര്‍ച്ചയായി ലക്ഷണമില്ലെങ്കില്‍ ഏഴാം ദിവസം നിരീക്ഷണം അവസാനിപ്പിക്കാം.  നേരിയ രോഗലക്ഷണം മാത്രമുള്ളവരുടെ ഡിസ്ചാര്‍ജ്ജിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്രത്തിന്റെ ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശത്തിന് അനുസരിച്ചാണ് ഇവിടെ മാറ്റം വരുത്തിയത്. 

മിതമായ രോഗലക്ഷണമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം.ഗുരുതര രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ പതിനാലാം ദിവസം ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാകണം. വീണ്ടും പോസിറ്റിവായാല്‍ ഓരോ 48 മണിക്കൂറും ഇടവിട്ട് പരിശോധന നടത്തണം. 20 ദിവസവും പോസിറ്റിവായി തുടര്‍ന്നാല്‍ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ