കേരളം

പ്രഖ്യാപിച്ചത് 1000, ഉത്തരവ് വന്നപ്പോള്‍ 500; പെന്‍ഷന്‍ വര്‍ധന പൂര്‍ണമായും നടപ്പാക്കണം: മാര്‍ച്ചുമായി മാധ്യമപ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും തിങ്കളാഴ്ച സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും. കേസരി മന്ദിരത്തിന് മുന്നില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് രാവിലെ 11 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും.

വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുക്കും. പത്ര പ്രവര്‍ത്തക പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഉത്തരവ് വന്നപ്പോള്‍ ഇത് 500 രൂപയായി കുറച്ചു.

ധനവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് പിന്നില്‍. ഇത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പരിഹരിക്കാമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയത്. മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കാന്‍ വര്‍ഷങ്ങളായി ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചു വരികയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഉത്തരവെന്നും കെയുഡബ്ല്യുജെ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്