കേരളം

കലൂരിലെ കഴുത്തറുത്ത് ആത്മഹത്യ; സൗഹൃദം തകര്‍ന്നതിലെ മനോവിഷമം എന്ന് മൊഴി; ദുരൂഹതയില്ലെന്ന് പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കലൂരിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതിന് പിന്നിൽ മറ്റ് ദുരൂഹതകളില്ലെന്ന നി​ഗമനത്തിൽ ഉറച്ച് പൊലീസ്. സൗഹൃദം തകർന്നതിലുള്ള മനോവിഷമമാണ് സുഹൃത്തിനെ ആക്രമിക്കുന്നതിലേക്കും ആത്മ​ഹത്യയിലേക്കും നയിച്ചത് എന്നാണ് പൊലീസ് നി​ഗമനം. 

സംശയിക്കാവുന്ന തരത്തിൽ മറ്റൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ് കഴിയുന്ന സുഹൃത്ത് സച്ചിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യക്ക് പിന്നിൽ മറ്റ് ദുരൂഹതകളില്ലെന്ന നി​ഗമനത്തിലേക്ക് പൊലീസ് എത്തിയത്. 

കലൂർ ദേശാഭിമാനി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസമാണ് തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ഡിക്രൂസ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തത്. സുഹൃത്തിനെ ആക്രമിച്ചതിന് ശേഷമാണ് ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത്. സച്ചിനും ക്രിസ്റ്റഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ സൗഹൃദം അവസാനിപ്പിക്കാൻ സച്ചിൻ തീരുമാനിച്ചത് ക്രിസ്റ്റഫറിനെ പ്രകോപിപ്പിച്ചു. 

തിങ്കളാഴ്ച കലൂരേക്ക് സച്ചിനെ ക്രിസ്റ്റഫർ വിളിച്ചുവരുത്തി. സൗഹൃദം തുടരണം എന്നും ആവശ്യപ്പെട്ടു. എന്നാൽ സച്ചിൻ ഇത് നിരസിച്ചതോടെ ക്രിസ്റ്റഫർ ആക്രമിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കൂടുതലൊന്നും കണ്ടെത്താനായിട്ടില്ല.  ക്രിസ്റ്റഫറിൻറെയും സുഹൃത്തുക്കളുടെയും ഫോണുകൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍