കേരളം

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍: വിജിലന്‍സ് മേധാവിയെ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല.

തന്നെ കാണാന്‍ വന്ന സമയത്ത് ഷാജ് കിരണ്‍ വിജിലിന്‍സ് മേധാവിയുമായി ഫോണില്‍ സംസാരിച്ചതായി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഷാജിനെ വിജിലന്‍സ് മേധാവി വിളിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ട്. പൊലീസിന്റെ ദൂതനായാണോ ഷാജ് കിരണ്‍ സ്വപ്നയെ പോയി കണ്ടതെന്ന്  പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം ചോദിച്ചിരുന്നു. 

ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് വിജിലന്‍സ് മേധാവിയെ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിത്തിനെ മുന്‍കൂട്ടി അറിയിക്കാതെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയതിലും വിജിലന്‍സിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ