കേരളം

500 രൂപയും ഉച്ചയൂണും നല്‍കി തട്ടുകട നടത്തിപ്പുകാരിയുടെ ക്വട്ടേഷന്‍; ഭക്ഷണം കഴിച്ചതിന്റെ പണം നല്‍കാത്തത് പ്രകോപനം

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: 500 രൂപയും ഉച്ചയൂണും നൽകി ക്വട്ടേഷൻ. ഭക്ഷണം കഴിച്ചിട്ട് പണം നൽകാതിരുന്നതിനാണ് തട്ടുകട നടത്തിപ്പുകാരി ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ തട്ടുകട ജീവനക്കാരി ഉൾപ്പെടെ 5 പേർ പിടിയിലായി.  

500 രൂപയും തട്ടുകടയില്‍ നിന്ന് ഉച്ചയൂണുമാണ് തട്ടുകട നടത്തിപ്പുകാരിയായ ഇലന്തൂർ ശാലേം സുധീർ മൻസിലിൽ ശാന്തകുമാരി(42) ക്വട്ടേഷൻ സംഘത്തിന് വാ​ഗ്ദാനം ചെയ്തത്.  മദ്യപിച്ച് ഉച്ചയൂണിനും ശേഷമാണ് യുവാക്കള്‍ കരാര്‍ നടപ്പിലാക്കിയത്. തട്ടുകടയ്ക്ക് സമീപമുള്ള ഫര്‍ണിച്ചര്‍ കടയിലെ ജോലിക്കാരനായിരുന്നു ഇവരുടെ ഉന്നം. 

ഫർണിച്ചർ കടയുടെ നടത്തിപ്പുകാരനായ ഇലന്തൂർ സ്വദേശി സുദർശന്(52) ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റു. ഇയാളുടെ കടയും അടിച്ചുതകർത്തു. ശാന്തകുമാരിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. ഇവരുടെ ഭർത്താവിന് മദ്യംവാങ്ങി നൽകുന്നത് സുദർശനാണെന്ന് പറഞ്ഞ് നേരത്തേയും ശാന്തകുമാരി ഇയാളുമായി വഴക്കിട്ടിരുന്നു. 

ക്വട്ടേഷൻ ഏറ്റെടുത്ത് ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാംപ്രതിയാണ് ശാന്തകുമാരി. ഇവരുടെ ഭർത്താവ് സുധീറിനെ പൊലീസ് തിരയുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍