കേരളം

നെട്ടയം രാമഭദ്രന്‍ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: അഞ്ചൽ നെട്ടയം രാമഭദ്രൻ കൊലക്കേസിലെ രണ്ടാം പ്രതിയായ പത്മലോചൻ (52)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ പത്തടി സ്വദേശിയായ പത്മലോചൻ കർഷക സംഘം അഞ്ചൽ ഏരിയാ സെക്രട്ടറിയും സിപിഐഎം അഞ്ചൽ ഏരിയാ കമ്മിറ്റി അംഗമാണ്.  

ഇന്ന് രാവിലെയോടെയാണ് വീടിനരികിലെ വയലിലെ മരത്തിൽ പത്മലോചനനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാമഭദ്രൻ കൊലക്കേസിൽ  ഇയാൾക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. 2010 ഏപ്രിൽ 10നാണ് ഏരൂരിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഐഎൻടിയുസി ഏരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം രാമഭദ്രനെ വീട്ടിൽ കയറി ഒരുസംഘം ആക്രമിച്ചത്. 

ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട സംഘർഷമായിരുന്നു ആക്രമണത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ രാമഭദ്രൻ ജാമ്യത്തിലിറക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍