കേരളം

ലൈംഗിക അതിക്രമം; ഇൻഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ റെയ്ഡ്; കമ്പ്യൂട്ടർ, ഹാർഡ് ഡിസ്‌ക്, സിസിടിവി പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ സ്ഥാപനത്തിൽ പരിശോധന നടത്തി പൊലീസ്. ചേരാനെല്ലൂരിലെ ഇൻഫെക്ടഡ് ടാറ്റൂ എന്ന സ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. കമ്പ്യൂട്ടർ, ഹാർഡ് ഡിസ്‌ക്, സിസിടിവി തുടങ്ങിയവ ഇവിടെ നിന്ന് കണ്ടെടുത്തു.

സ്ഥാപന ഉടമയും ടാറ്റൂ ആർട്ടിസ്റ്റുമായ സുജീഷ് മുങ്ങിയതായാണ് വിവരം. ഇയാൾ ബംഗളൂരുവിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. 

ഉച്ചയോടെയാണ് സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തിയത്. നിരവധി യുവതികൾ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടുണ്ട്. യുവതികൾ കൊച്ചി ഡെപ്യൂട്ടി കമ്മീഷറുടെ ഓഫീസിലെത്തിയാണ് പരാതി നൽകിയിട്ടുള്ളത്.

കൃത്യമായ ലൈസൻസും മറ്റു രേഖകളും ഇല്ലാത്തതിനെ തുടർന്ന് സ്റ്റുഡിയോ പൊലീസ് ഇതിനകം അടപ്പിച്ചിരുന്നു. കൂടുതൽ യുവതികൾ ഇത്തരത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍