കേരളം

അനർഹരാണെങ്കിൽ മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യണം, 31 വരെ സമയം; പിന്നെ പിഴ  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർ അവ സ്വമേധയാ സറണ്ടർ ചെയ്യാനുള്ള സമയപരിധി ഈ മാസം 31നു അവസാനിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ഏപ്രിൽ മുതൽ ഇത്തരക്കാ‍ർക്കു പിഴയും ശിക്ഷയും ചുമത്തുമെന്നും അറിയിച്ചു. അനർഹമായി കൈവശം വച്ചിരുന്ന 1,69,291 കാർഡുകൾ ഇതുവരെ തിരിച്ചേൽപ്പിച്ചിട്ടുണ്ട്. ഇവ അർഹരായ 1,53,254 പേർക്കു നൽകി.

135 റേഷൻ കടകളുടെ അംഗീകാരം റദ്ദാക്കിയിട്ടുണ്ട്. 13 പുതിയ റേഷൻകടകൾ ആരംഭിച്ചു. കോവിഡ് ബാധിച്ചു മരിച്ച റേഷൻ വ്യാപാരികളുടെ ആശ്രിതരെ ലൈസൻസി ആക്കുന്നതിന് എസ്എസ്എൽസി പാസാകണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.  

ഉപഭോക്തൃ ദിനമായ നാളെ പൊതുവിതരണ വകുപ്പിന്റെ പദ്ധതികളുടെ ഉ​ദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സമ്പൂർണ ഇ-ഓഫിസ് പ്രഖ്യാപനത്തിനു പുറമേ എഫ്പിഎസ് മൊബൈൽ ആപ്, ജിപിഎസ് ട്രാക്കിങ് എന്നിവയുടെ ഉദ്ഘാടനം  നാളെ നടക്കും. ഓരോ കടയിലും റേഷനിങ് ഇൻസ്പെക്ടർമാർ നടത്തുന്ന പരിശോധനാ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് തത്സമയം ലഭ്യമാക്കുന്നതിനാണ് എഫ്പിഎസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍