കേരളം

'സംഘപരിവാര്‍ ഉപകരണം'; പിസി ജോര്‍ജിന് വഴിനീളെ സ്വീകരണം നല്‍കാന്‍ സര്‍ക്കാര്‍ സൗകര്യം നല്‍കി; വിഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിസി ജോര്‍ജിനെ എആര്‍ ക്യാംപില്‍ ആഘോഷപൂര്‍വം എത്തിക്കാനും വഴിയരികില്‍ അഭിവാദ്യം അര്‍പ്പിക്കാനും പൊലീസ് സൗകര്യം ചെയ്തുനല്‍കിയത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിദ്വേഷപ്രസംഗം നടത്തി 24 മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് എഫ്‌ഐആര്‍ എടുത്തത്. അതിന് ശേഷം അദ്ദേഹത്തെ സ്വന്തം വാഹനത്തില്‍ തിരുവനന്തപുരത്തെത്തിച്ചു. വഴിയരികല്‍ കാത്തുനില്‍ക്കുന്ന സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാനുള്ള സൗകര്യമാണ് പൊലീസ് ചെയ്തുകൊടുത്തത്. ഇത് ദൗര്‍ഭാഗ്യകരമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. 

പിസി ജോര്‍ജ് ഒരു ഉപകരണം മാത്രമാണ്. അദ്ദേഹത്തിന്റെ പുറകില്‍ സംഘപരിവാര്‍ നേതാക്കന്‍മാര്‍ മുഴുവനുമുണ്ട്. വെറുപ്പിന്റെ ക്യാംപയിന്‍ സംഘടിപ്പിച്ച് കേരളരാഷ്ട്രീയത്തില്‍ നിന്ന് ഇടം നഷ്ടപ്പെട്ടുപോയ സംഘ്പരിവാറിന് ഇടമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഗീയ ശക്തികളുമായി ഒരുതരത്തിലും തേളില്‍ കയ്യിടാതെ അകറ്റിനിര്‍ത്താന്‍ മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ പ്രീണനനയമാണ് പിന്തുടരുന്നത്. ന്യൂനപക്ഷ, ഭൂരിപക്ഷവര്‍ഗീയയതെയ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുയാണ്.ഹിന്ദുമതവിശ്വാസത്തിന് വിരുദ്ധമായ കാര്യമാണ് ഹിന്ദുമതത്തിന്റെ പേരില്‍ സംഘപരിവാര്‍ ചെയ്യുന്നത്. വിദ്വേഷവും, വെറുപ്പും പ്രചരിപ്പിക്കലല്ല അഭിപ്രായ സ്വാതന്ത്ര്യം. പിസി ജോര്‍ജ്ജിനെ മാത്രമല്ല, അദ്ദേഹത്തെക്കൊണ്ട് വിദ്വേഷ അഭിപ്രായം പറയിപ്പിക്കുന്നവര്‍ക്കെതിരെയും പൊലീസ് കേസ് എടുക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു.

അതേസമയം അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പിസി ജോര്‍ജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ച അഞ്ചു മണിയോടെ ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് അദ്ദേഹത്തിനെ കൊണ്ടുവരുന്നതിനിടെ അഭിവാദ്യമര്‍പ്പിക്കലും പ്രതിഷേധങ്ങളും നടന്നു.

തിരുവനന്തപുരം വട്ടപ്പാറയില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് പിസി ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ചു. സ്വന്തം വാഹനത്തിലായിരുന്നു പിസി ജോര്‍ജ് യാത്ര ചെയ്തിരുന്നത്. പൊലീസും മകന്‍ ഷോണ്‍ ജോര്‍ജും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വട്ടപ്പാറയില്‍ ബിജെപി പഠനശിബിരത്തില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി പിസി ജോര്‍ജുമായി വന്ന വാഹനവും പൊലീസ് വാഹനവും തടഞ്ഞുനിര്‍ത്തുകയായിരുന്നു. അഭിവാദ്യമര്‍പ്പിച്ച ശേഷം കടത്തിവിട്ട പിസി ജോര്‍ജിന്റെ വാഹനത്തിന് നേരെ നാലാഞ്ചിറയിലെത്തിയപ്പോള്‍ മുട്ടയേറ് ഉണ്ടായി. അവിടെ വെച്ച് തന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവും നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം