കേരളം

കണ്ടക്ടര്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങി, ഡബിള്‍ ബെല്ലടിച്ച് യാത്രക്കാരന്‍; ഡ്രൈവര്‍ മാത്രമായി 18 കിമീ

സമകാലിക മലയാളം ഡെസ്ക്


അടൂർ: ഡ്രൈവർ മാത്രമായി കൊട്ടാരക്ക സ്റ്റാൻഡിൽ നിന്ന് അടൂർ വരെ ഓടി കെഎസ്ആർടിസി ബസ്. കൊട്ടാരക്കര സ്റ്റാൻഡിൽ വെച്ച് യാത്രക്കാരിൽ ഒരാൾ ബെല്ലടിച്ചതോടെയാണ് കണ്ടക്ടർ ഇല്ലാതെ ബസ് 18 കിലോമീറ്റർ പോയത്. 

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തിനുപോയ കെഎസ്ആർടിസി ബസിലാണ് സംഭവം. കണ്ടക്ടർ കൊട്ടാരക്കര സ്റ്റാൻഡിൽ ശൗചാലയത്തിൽ കയറിയ സമയത്താണ് ഡ്രൈവർ ഇത് അറിയാതെ യാത്രക്കാരിൽ ആരുടേയോ ഡബിൾ ബെല്ലടി കേട്ട് ബസ് എടുത്തത്. 

കണ്ടക്ടർ ശൗചാലയത്തിൽ നിന്ന് തിരികെവന്നപ്പോഴാണ് ബസ് വിട്ടുപോയത് അറിയുന്നത്. പിന്നാലെ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് വിവരം അടൂർ ഡിപ്പോയിൽ അറിയിച്ചു. മുക്കാൽ മണിക്കൂർ കഴിഞ്ഞ് കണ്ടക്ടർ മറ്റൊരു ബസിൽ അടൂരിലെത്തി. ഇതിന് ശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്. അടൂരേക്ക് കണ്ടക്ടർ എത്തുന്നത് വരെ യാത്രക്കാർ ക്ഷമയോടെ ബസിൽ കാത്തിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി