കേരളം

'ഒരു കാടിളകി വരുന്നുണ്ടല്ലോ'- കെഎസ്ആർടിസിയുടെ 'താമരാക്ഷൻ പിള്ള!' 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമം കാറ്റിൽ പറത്തി കെഎസ്ആർടിസിയുടെ കല്യാണ യാത്ര. കോതമം​ഗലത്തു നിന്ന് അടിമാലിയിലേക്കാണ് ബസിന്റെ റോഡ്, വാഹന നിയമങ്ങൾ ലംഘിച്ചുള്ള യാത്ര. 'ഈ പറക്കും തളിക' എന്ന സിനിമയിലെ രം​ഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കാടും പടലും നിറയെ അലങ്കാരമെന്നോണം വച്ചുപിടിപ്പിച്ചായിരുന്നു ബസിന്റെ യാത്ര. മാത്രമല്ല ചിത്രത്തിലെ ബസിന്റെ പേരായ 'താമരാക്ഷൻ പിള്ള' എന്ന പേരും കെഎസ്ആർടിസിയെന്ന പേര് മായ്ച്ച് വലിയ അക്ഷരത്തിൽ പതിപ്പിച്ചിരുന്നു.

നിലവിൽ ഞായറാഴ്ച ദിവസങ്ങളിൽ കല്യാണ ഓട്ടങ്ങൾക്ക് കെഎസ്ആർടിസി വാടകയ്ക്ക് നൽകാറുണ്ട്. 30 ദിവസം മുൻപ് ബസ് ബുക്ക് ചെയ്തത് സംബന്ധിച്ച് നോട്ടീസ് നൽകണമെന്നാണ് നിയമം. ബസ് വാടകയ്ക്ക് എടുത്താൽ യാതൊരുവിധത്തിലുള്ള അലങ്കാരങ്ങളോ തോരണങ്ങളോ പാടില്ലെന്നും നിയമത്തിലുണ്ട്. 

കെഎസ്ആർടിസിയിൽ പരസ്യങ്ങൾ പോലും പാടില്ലെന്ന കർശന ഉത്തരവ് നിൽക്കെയാണ് സകല സീമകളും ലംഘിച്ചുള്ള ഇത്തരം നടപടി. വാഴയും തെങ്ങിന്റെ ഓലയും കാടും പടലുമൊക്കെ കുത്തിനിറച്ചായിരുന്നു 'താമരാക്ഷൻ പിള്ള'യുടെ യാത്ര. കോതമം​ഗലത്തു നിന്ന് യാത്ര തുടങ്ങിയ ബസ് അടിമാലിയിലേക്കാണ് പോകുന്നത്. അതിനിടെ പല സ്ഥലത്തും ബസ് നിർത്തി ആളുകൾ ഇറങ്ങി കുറച്ച് സമയം ആഘോഷം നടത്തിയ ശേഷം യാ‌ത്ര തുടരുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം