കേരളം

ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസ്; 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ്. ബിഎംഎസ് ബിഎംഎസ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ഉള്‍പ്പടെയുള്ളവര്‍ക്കാണ് ജീവപര്യന്തം. നേരത്തെ പതിനൊന്ന് പ്രതികളും കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെക്ഷന്‍ കോടതി കണ്ടെത്തിയിരുന്നു

കീഴാറൂര്‍ സ്വദേശികളായ ശ്രീലളിതം വീട്ടില്‍ വെള്ളംകൊള്ളി രാജേഷ് (47), അരശുവിള മേലേ പുത്തന്‍വീട്ടില്‍ പ്രസാദ്കുമാര്‍ (35), കാര്‍ത്തിക സദനത്തില്‍ ഗിരീഷ്‌കുമാര്‍ (41), എലിവാലന്‍കോണം ഭാഗ്യവിലാസം ബംഗ്ലാവില്‍ പ്രേംകുമാര്‍ (36),  പേവറത്തലക്കുഴി ഗീതാഭവനില്‍ അരുണ്‍കുമാര്‍ എന്ന അന്തപ്പന്‍ (36), ഇടപ്പറക്കോണം വടക്കേക്കര വീട്ടില്‍ ബൈജു (42), സഹോദരങ്ങളായ കാവല്ലൂര്‍ മണികണ്ഠവിലാസത്തില്‍ കുന്നു എന്ന അനില്‍ (32),  അജയന്‍ എന്ന ഉണ്ണി (33), പശുവണ്ണറ ശ്രീകലാഭവനില്‍ സജികുമാര്‍ (43), ശാസ്താംകോണം വിളയില്‍ വീട്ടില്‍ ബിനുകുമാര്‍ (43), പറയിക്കോണത്ത് വീട്ടില്‍ ഗിരീഷ് എന്ന അനിക്കുട്ടന്‍ (48) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്. 

2013 നവംബര്‍ അഞ്ചിനായിയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയില്‍ നാരായണന്‍ നായരുടെ വീട്ടില്‍ കയറി പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എസ്എഫ്‌ഐ നേതാവായിരുന്ന മകന്‍ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ സംഘത്തെ തടയുന്നതിനിടെയായിരുന്നു കൊലപാതകം. കുറ്റക്കാരായ മുഴുവന്‍ പ്രതികളും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി