കേരളം

മൂന്നാറില്‍ പിടിയിലായ കടുവയെ കാട്ടില്‍ തുറന്നുവിട്ടു - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മൂന്നാറില്‍ നിന്നും വനംവകുപ്പ് പിടികൂടിയ കടുവയെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു. ജനവാസ മേഖലയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് കടുവയെ തുറന്നു വിട്ടത്. 

ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്നറിയാന്‍ കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. കടുവയുടെ തിമിരം ബാധിച്ച ഇടതുകണ്ണിന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. 

കടുവയുടെ സാന്നിധ്യം കുറവുള്ളതും ഇരകള്‍ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നു വിട്ടാല്‍ പിടികൂടിയ കടുവക്ക് ജീവിക്കാനാകുമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാട്ടില്‍ തുറന്നുവിടാന്‍ തീരുമാനിച്ചത്.

മൂന്നാറിനെ പരിഭ്രാന്തിയിലാഴ്ത്തിയ കടുവയെ രണ്ടു ദിവസം മുമ്പാണ് വനംവകുപ്പ് പിടികൂടിയത്. നൈമക്കാടു വെച്ചാണ് വനംവകുപ്പ് വെച്ച കൂട്ടില്‍ കടുവ അകപ്പെട്ടത്. നാലു ദിവസത്തിനിടെ 13 പശുക്കളെ അടക്കം നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി