കേരളം

നിയമവിരുദ്ധമെന്ന് പൊതുമരാമത്ത് വകുപ്പ്;  വിവാദ പാര്‍ക്കിങ് കരാര്‍ റദ്ദാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഹോട്ടലിന് പൊതുനിരത്തില്‍ പാര്‍ക്കിങ് അനുവദിച്ച വിവാദ കരാര്‍ നഗരസഭ റദ്ദാക്കി. കരാര്‍ നിയമവിരുദ്ധമെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് റദ്ദാക്കല്‍ നടപടി. എംജി റോഡിലാണ് ഹോട്ടലിന് മുന്‍വശത്തെ റോഡ് പാര്‍ക്കിങിന് നല്‍കിയത്. മാസം 5,000 രൂപയ്ക്കായിരുന്നു പാര്‍ക്കിങ് അനുവദിച്ചത്. 

ഹോട്ടല്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കോര്‍പ്പറേഷന്‍ സെക്രട്ടറി നോട്ടീസില്‍ പറഞ്ഞു. തീരുമാനം ഇന്നത്തെ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചേക്കും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് നേരത്തെ നഗരസഭ രംഗത്തുവന്നിരുന്നു. 

നഗരസഭയും ഹോട്ടലും തമ്മില്‍ എഴുതി തയ്യാറാക്കിയ കരാറില്‍ അതു വഴിയുളള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിങിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറഞ്ഞിരുന്നു എന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച