കേരളം

വിവാഹം മുടക്കി; ഇമാമിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: വിവാഹം മുടക്കിയെന്ന് ആരോപിച്ച് പള്ളിയിലെ ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കൂട്ടായി വാടിക്കൽ സ്വദേശികളായ മുബാറക്ക് (26) ഇസ്മയിൽ (35) എന്നിവരാണ് പിടിയിലായത്. തിരൂർ പടിഞ്ഞാറെക്കര പള്ളിയിലെ ഇമാമിനെയാണ് ഇവർ ആക്രമിച്ചത്.

തിരൂർ പൊലീസ് മുബാറക്കിന്റേയും ഇസ്മയിലിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രതികൾ ഇമാമിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്കു പിന്നിൽ ഗുരുതരമായി പരുക്കേറ്റ ഇമാം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 

മുബാറക്കിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പെൺവീട്ടുകാർ ഇമാമിനോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പിന്നാലെ വിവാഹം മുടങ്ങി. ഇമാമിനെ ആക്രമിക്കാൻ പ്രകോപനമായത് ഇതാണെന്ന് പൊലീസ് പറയുന്നു. ഇമാമിനെ ആക്രമിച്ചതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. പെരുന്തുരുത്തി തൂക്കുപാലത്തിന് സമീപത്ത് നിന്നാണ് പ്രതികൾ പൊലീസ് പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ ജോര്‍ജ്

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി