കേരളം

ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്; കേസെടുക്കാനാവില്ലെന്ന് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: ഇലക്ട്രിക്ക് സ്‌കൂട്ടർ ഇടിച്ചു പരിക്കേറ്റ വൃദ്ധയുടെ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആരോപണം. ഇത്തരം വാഹനങ്ങൾ ഇടിച്ചാൽ കേസ് എടുക്കാൻ പറ്റില്ലെന്നാണ് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച വിശദീകരണം എന്ന് പരാതിക്കാരി പറയുന്നു. 

ആലപ്പുഴ പൂന്തോപ്പ് സ്വദേശിനി മണിമംഗലം വീട്ടിൽ രാജമ്മ ആണ് ഇലക്ട്രിക് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റതിന് പിന്നാലെ പരാതി നൽകാൻ എത്തിയത്. ഓഗസ്റ്റ് 11 നാണ് രാജമ്മയ്ക്ക് അപകടത്തിൽ പരിക്കേറ്റത്. വീടിന് മുന്നിൽ നിൽക്കുമ്പോൾ ഇലക്ട്രിക് സ്‌കൂട്ടർ വന്നിടിക്കുകയായിരുന്നു. പതിനഞ്ചുകാരനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. 

അപകടത്തിൽ 71കാരിയായ രാജമ്മയുടെ കൈക്കും കാലിനും ഓടിവ് സംഭവിച്ചു. മുഖം അടിച്ചു വീണതിനെ തുടർന്ന് ആറു തുന്നിക്കെട്ടുകളും വേണ്ടി വന്നു. ചികിത്സയ്ക്കായി ഇവർക്ക് നല്ലൊരു തുക ചിലവായി. ഇതോടെ നഷ്ടപ്പരിഹാരത്തിനായി ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് പരാതി സ്വീകരിക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തത്.

ജില്ല പോലീസ് മേധാവിയെ ഉൾപ്പടെ ബന്ധപ്പെട്ടട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും കുടുംബം പറയുന്നു. എന്നാൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ മോട്ടോർ വാഹന നിയമങ്ങളുടെ പരിധിയിൽ വരുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)