കേരളം

സ്വര്‍ണം അരിച്ചെടുക്കുന്ന ബിസിനസില്‍ പങ്കാളിയാക്കാം; ഒരുകോടി 14 ലക്ഷം തട്ടി; യുവാവിനെ ക്വട്ടേഷന്‍ സംഘം റാഞ്ചി; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. കുട്ടമശേരി സ്വദേശിയായ ബിലാലിനെയാണ് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി ആലപ്പുഴ വെള്ളക്കിണറില്‍ ഉപേക്ഷിച്ചത്. ബിലാലിന്റെ സുഹൃത്ത് എഡ്വിന്റെ നേതൃത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയത്. മര്‍ദനത്തില്‍ യുവാവിന്റെ കാലൊടിഞ്ഞു.

ഇന്നലെ വൈകീട്ടാണ് ആലുവ ഭാഗത്തുനിന്ന് യുവാവിനെ ക്വട്ടേഷന്‍ സംഘം നാടകീയമായി തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ കാറില്‍ കയറിയ ക്വട്ടേഷന്‍ സംഘം മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. വഴിയിലുടനീളം മര്‍ദിച്ച ശേഷം ആലപ്പുഴ വെള്ളക്കിണര്‍ ഭാഗത്ത് ഉപേക്ഷിച്ചു. ബീലാല്‍ ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ആലപ്പുഴ അരൂരില്‍ നിന്ന് എഡ്വിന്‍ അടക്കമുള്ള പ്രതികളെ പിടികൂടി. 

ബിലാലിന്റെ പിതാവ് ആഫ്രിക്കയിലെ സ്വര്‍ണഖനിയില്‍ നിന്ന് സ്വര്‍ണം അരിച്ചെടുക്കുന്നതിന് എഡ്വിനെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് രണ്ടുവര്‍ഷം മുന്‍പ് ഒരുകോടി 14 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ തുക മടക്കിനല്‍കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് ഒന്നരവര്‍ഷം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് ഒത്തുതീര്‍പ്പാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല