കേരളം

വളര്‍ച്ച കൂടി, വായ്പയും; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12.01 ശതമാനം വളര്‍ച്ച കൈവരിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളില്‍ നെഗറ്റിവ് ആയിരുന്ന കാര്‍ഷിക, വ്യവസായ മേഖലകള്‍ മികച്ച തിരിച്ചുവരവ് നടത്തിയതായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ബജറ്റിനു മുന്നോടിയായി നിയമസഭയില്‍ വച്ചു.

2021-22ല്‍ പ്രതിശീര്‍ഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനം 1,62,992 രൂപയാണ്. ദേശീയ തലത്തില്‍ ഒരാളുടെ ശരാശരി വരുമാനത്തെക്കാള്‍ കൂടുതലാണ് കേരളത്തിലെ ഒരാളുടെ ശരാശരി വരുമാനമെന്ന് സര്‍വേ പറയുന്നു. ധനകമ്മിയും മൊത്ത ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അന്തരം  4.11 ശതമാനം കുറഞ്ഞു. റവന്യു വരുമാനം വര്‍ധിച്ച് 12.86 ശതമാനം ആയി. തനതു നികുതി വരുമാനവും നികുതിയേതര വരുമാനവും വര്‍ധിച്ച് സംസ്ഥാനത്തിന്റെ മൊത്തവരുമാനം 19.94 ശതമാനം വര്‍ധിക്കുമെന്ന് സര്‍വേയില്‍ പറയുന്നു. സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ച 11.40 ശതമാനം ആണ്.

കൃഷിയും അനുബന്ധ പ്രവൃത്തികളും വ്യവസായവും വളര്‍ച്ച രേഖപ്പെടുത്തി. വ്യവസായ വളര്‍ച്ച 17.3 ശതമാനമാണ്. 20,000 കോടിയുടെ സാമ്പത്തിക പാക്കേജുകളും വ്യവസായത്തിനായുള്ള 5650 കോടിയുടെ പാക്കേജും വളര്‍ച്ചയ്ക്കു സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

സംസ്ഥാനത്തിന്റെ പൊതു കടം 2.1 ലക്ഷം കോടിയായി ഉയര്‍ന്നു. 
ആഭ്യന്തര കടത്തിലും വര്‍ധനയുണ്ടായി. ആഭ്യന്തര കടം 2021-22ല്‍ 10.67 ശതമാനം വര്‍ധിച്ചു. സംസ്ഥാനത്തിന്റെ പൊതു കടബാധ്യതയില്‍ 95.93 ശതമാനവും ആഭ്യന്തര കടമാണ്. പൊതുകടവും റവന്യു വരുമാനവും തമ്മിലുള്ള അനുപാതം കുറഞ്ഞതായും സര്‍വേ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ