കേരളം

മുഖ്യമന്ത്രിയാകുകയല്ല എന്റെ നിയോഗം; വര്‍ഗീയ പരിസരം ആരുണ്ടാക്കിയാലും എതിര്‍ക്കും; സതീശന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രിയാകുകയല്ല തന്റെ നിയോഗമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തോല്‍വിയില്‍നിന്ന് പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരികയാണ് നിയോഗം. എന്‍എസ്എസിനും സമുദായസംഘടനകള്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സമുദായ സംഘടനകള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ല എന്നില്ലല്ലോ?. ഞാന്‍ സാമുദായിക നേതൃത്വത്തെ വിമര്‍ശിച്ചിട്ടുള്ള ആളാണ്. അപ്പോള്‍ സാമുദായിക നേതാക്കള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റുമോയെന്നും സതീശന്‍ ചോദിച്ചു. ഇനിയും അങ്ങനെ ഒരവസരം വന്നാല്‍ വിമര്‍ശിക്കും. ഭൂരിപക്ഷമാണെങ്കിലും ന്യൂനപക്ഷമാണെങ്കിലും വര്‍ഗീയ പരിസരം ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതി ശക്തമായി ഞങ്ങള്‍ അതിനെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു.

എന്നെയാരും പ്രൊജക്ട് ചെയ്തിട്ടില്ല

തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടതെന്ന, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ആക്ഷേപത്തിനു മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

''ഞാന്‍ എന്നും മതേതര നിലപാടു മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ആണ് എനിക്കു വലുത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ എന്നെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന വാദത്തില്‍ അര്‍ഥമില്ല. എന്നെയാരും പ്രൊജക്ട് ചെയ്തിട്ടില്ല''- ചെന്നിത്തല പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്