കേരളം

തൊഴിലുറപ്പ് പദ്ധതി: കേരളത്തിൽ റദ്ദായത് 4.24 ലക്ഷം തൊഴിൽ കാർഡുകൾ, രാജ്യത്ത് അഞ്ചുകോടിയിലധികം കാർഡുകൾ റദ്ദാക്കി  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വിവിധകാരണങ്ങളാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിൽ മഹാത്മാ ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാ​ഗമായി 4.24 ലക്ഷം തൊഴിൽകാർഡുകൾ റദ്ദാക്കി. കേന്ദ്രം പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ വർഷം മാത്രം 3.5 ലക്ഷം കാർഡുകളാണ് സംസ്ഥാനത്ത് റദ്ദായത്. രാജ്യത്താകെ അഞ്ചുകോടിയിലധികം തൊഴിൽ കാർഡുകളാണ് നീക്കം ചെയ്തത്.

വ്യാജ തൊഴിൽ കാർഡുകൾ, ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ, ജോലി ചെയ്യാൻ തയ്യാറല്ലാത്ത ആളുകൾ, ഗ്രാമപഞ്ചായത്തിൽ നിന്ന് സ്ഥിരമായി സ്ഥലംമാറ്റം, മരണം തുടങ്ങിയ കാരണങ്ങളാലാണ് കാർഡുകൾ റദ്ദാക്കിയതെന്നാണ് ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ് പാർലമെന്റിൽ അറിയിച്ചത്. 

അതേസമയം, തൊഴിലുറപ്പ് പദ്ധതിയിൽ നിർമാണ സാമഗ്രികൾ വാങ്ങിയ വകയിൽ കേരളത്തിനു ലഭിക്കാനുള്ള കുടിശ്ശികയെ സംബന്ധിച്ച ചോദ്യത്തിന് കേന്ദ്രസർക്കാർ വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് എ എം ആരിഫ് എം പി പറഞ്ഞു. ഈയിനത്തിൽ കേരളത്തിന് 2023 ഏപ്രിൽ മുതൽ 220 കോടി നൽകാനുണ്ടോ എന്നായിരുന്നു ലോക്‌സഭയിലെ ചോദ്യം. അതിനു മറുപടിയായി 2023-24 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയിൽ 1207.98 കോടി രൂപ നൽകിയിട്ടുണ്ടെന്നു മാത്രമാണ് കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി അറിയിച്ചതെന്ന് ആരിഫ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി