കേരളം

അമ്മയ്ക്കും സഹോദരിക്കും ഉറക്ക ​ഗുളിക നൽകി 15കാരിയെ പീഡിപ്പിച്ചു; 60കാരന് അഞ്ച് ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: 15കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ച കേസിൽ 60കാരന് അഞ്ച് ജീവപര്യന്തം ശിക്ഷ. പുതുശേരി സ്വദേശി അജിതനെതിരെയുള്ള പോക്സോ കേസിലാണ് ശിക്ഷ. കുന്ദംകുളം പോക്സോ കോടതിയാണ് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചത്. 

2017ലാണ് സംഭവം. മാനസിക ക്ഷമത കുറഞ്ഞ 15കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. അമ്മയ്ക്കും സഹോദരിക്കും ഉറക്ക ​ഗുളിക നൽകിയ ശേഷമായിരുന്നു പീഡനം. ശുചിമുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുറ്റകൃത്യം പ്രതി ആവർത്തിച്ചതായി പൊലീസ് വകണ്ടെത്തിയിരുന്നു. 

അമ്മൂമ്മ മരിച്ച ചടങ്ങിനിടെയാണ് ഇയാൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നിരവധി വകുപ്പുകൾ പരി​ഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. 

ഈ പെൺകുട്ടിയുടെ മറ്റൊരു സഹോദ​രിയെ ഇയാൾ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ച് ജയിലിൽ കഴിയുകയാണ് അജിതൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്