കേരളം

"ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം", ദീപികയെ കുറിച്ച് ശിവൻകുട്ടി; കമന്റിൽ 'കറുപ്പ്' തരം​ഗം

സമകാലിക മലയാളം ഡെസ്ക്

ന്നലെ നടന്ന ഓസ്കർ പുരസ്കാര നിശയിൽ പതിനാറ് അവതാരകരിൽ ഒരാളായി എത്തിയ ഏക ഇന്ത്യൻ വ്യക്തിയായിരുന്നു ബോളിവുഡ് നടി ദീപിക പദുക്കോൺ. മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ​ഗാനം സദസ്സിന് പരിചയപ്പെടുത്താനാണ് ദീപിക ലോക സിനിമാ വേദിയിലെത്തിയത്. ഇപ്പോഴിതാ ഓസ്കറിൽ തിളങ്ങിയ ദീപികയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 

"ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..",ഓസ്കറിലെ ദീപികയുടെ ചിത്രം പങ്കുവച്ച് മന്ത്രി കുറിച്ചു. കറുത്ത വെൽവെറ്റ് ​ഗൗൺ ധരിച്ചെത്തിയ ദീപിക നാട്ടു നാട്ടുവിനെക്കുറിച്ച് വളരെ മനോഹരമായി വിവരിച്ചു. ‌

ദീപികയും ഷാറൂഖ് ഖാനും ഒന്നിച്ച ഏറ്റവും പുതിയ ചിത്രം പഠാൻ ഏറെ വിവാദമായിരുന്നു. ചിത്രത്തിലെ ‘ബേഷാരം രംഗ്’ ഗാനരംഗത്ത് ദീപിക ധരിച്ച വസ്ത്രത്തിൻറെ പേരിലാണ് വിവാദങ്ങൾ ഉടലെടുത്തത്. ​ഗാനത്തിന്റെ വരികളും ദീപികയുടെ ഓറഞ്ച് ബിക്കിനിയും മതവികാരം വ്രണപ്പെടുത്തുന്നെന്ന് പറഞ്ഞ് ബഹിഷ്കരണാഹ്വാനം പോലുമുണ്ടായി. 

അതേസമയം മന്ത്രിയുടെ ഫേയ്സ്ബുക്ക് കുറിപ്പിന് അപ്രതീക്ഷിത കമന്റുകളാണ് ലഭിക്കുന്നത്. കറുത്ത ​ഗൗൺ ധരിച്ചെത്തിയ ദീപികയുടെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളാനാണ് വഴിയൊരുക്കിയത്. 'പിണറായിക്കെതിരെയുള്ള വ്യത്യസ്തമായ പ്രതിഷേധം', 'ദീപിക വരെ പ്രതിഷേധിക്കണമെങ്കിൽ പിണറായിടെ റേഞ്ച്', 'നൈസായി പിണറായിയെ ട്രോളിയല്ലേ', 'കറുപ്പിന് ഏഴഴക് ആണ്' എന്നിങ്ങനെയാണ് കമന്റുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'