കേരളം

ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടരമാസത്തിനുള്ളില്‍ കുറ്റപത്രം; 1262 പേജുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിന്‍ രാജിനെതിരായ കുറ്റപത്രം  കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1262 പേജുകളാണ് കുറ്റപത്രത്തിലുള്ളത്. ക്രിസ്റ്റിന്‍ രാജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് മുസ്തഖിന്‍ മൊല്ലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സെപ്റ്റംബര്‍ ഏഴിനാണ് ആലുവ എടയപ്പുറത്തെ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഇതരസംസ്ഥാനക്കാരിയായ കുട്ടി പീഡനത്തിനിരയായത്. പുലര്‍ച്ചെയോടെ വീട്ടിലെത്തിയ ക്രിസ്റ്റിന്‍ രാജ് കുട്ടിയെ എടുത്തുകൊണ്ടുപോയി സമീപത്തെ പാടത്തുവെച്ചാണ് ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. അന്ന് വൈകിട്ടുതന്നെ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.

സ്ഥിരം കുറ്റവാളിയാണ് തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റിന്‍ രാജ്. പെരുമ്പാവൂരില്‍ ഒരു പോക്സോ കേസിലും വയോധികയെ പീഡിപ്പിച്ച മറ്റൊരു കേസിലും ഇയാള്‍ പ്രതിയായിരുന്നു. കൃത്യം നടന്ന് രണ്ടര മാസത്തിനുള്ളിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

അനാഥയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; ഒന്നര വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു