കേരളം

ജെഡിഎസ് ബിജെപിക്കൊപ്പം; ദേവഗൗഡയെ അതൃപ്തി അറിയിച്ച് കേരള ഘടകം; ഭാവി തീരുമാനം ഏഴിന്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനതാദള്‍ എസ് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംസ്ഥാന നേതൃയോഗം തീരുമാനിക്കും. ഇതിനായി ഈ മാസം ഏഴിന് സംസ്ഥാന നിര്‍വാഹക സമിതി വിളിച്ചു. ബിജെപിക്കൊപ്പം ചേര്‍ന്നുകൊണ്ട് എല്‍ഡിഎഫില്‍ തുടരാനാകില്ലെന്ന് സിപിഎം ജെഡിഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ജെഡിഎസിലെ ബഹുഭൂരിപക്ഷം നേതാക്കളും എല്‍ഡിഎഫില്‍ തുടരണമെന്ന അഭിപ്രായക്കാരാണ്. ജനതാദള്‍ എസ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇന്നലെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയെ അതൃപ്തി അറിയിച്ചിരുന്നു. 

ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്, മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവരാണ് കേരള ഘടകത്തിന്റെ അതൃപ്തി അറിയിച്ചത്. എൻഡിഎ സഖ്യത്തിൽ ചേരാൻ കർണാടകയിലെ സാഹചര്യം മാത്രമാണ് പരിഗണിച്ചത്. 2006ൽ ബിജെപിയുമായി ദൾ സഖ്യമുണ്ടാക്കിയപ്പോഴും  തങ്ങൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചതും നേതാക്കൾ ചൂണ്ടിക്കാട്ടി. തങ്ങളുടെ നിലപാട് ദേവഗൗഡ ഉൾക്കൊണ്ടിട്ടുണ്ടെന്ന് മാത്യു ടി.തോമസ് പറഞ്ഞു 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

ഉത്തര കൊറിയയുടെ ഗീബല്‍സ്; കിം കി നാം അന്തരിച്ചു

'കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്'; ഒരുപാട് വിഷമമുണ്ടെന്ന് ഡിജോ: വിചിത്രമായ ആകസ്മികതയെന്ന് ഫെഫ്ക

ഒറ്റയടിക്ക് ഇടിഞ്ഞത് 500 പോയിന്റ്, സെന്‍സെക്‌സ് 73000ലും താഴെ; എണ്ണ കമ്പനികള്‍ക്ക് നഷ്ടം

അമ്പലമുകള്‍ ബിപിസിഎല്ലില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം പ്രതിസന്ധിയില്‍