പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം   ഫയല്‍
കേരളം

മരുന്നിന്റെ കുറിപ്പടിയില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞു; കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കരുവന്നൂര്‍ പുഴയില്‍ ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിനി ഷീബ ജോയി ആണ് മരിച്ചത്. പാലത്തിലൂടെ നടന്നുവന്ന സ്ത്രീ പുഴയിലേക്ക് ചാടുന്നത് അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രക്കാരനാണു കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.

മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. രാവിലെ 11.30ഓടെയാണ് യുവതി പുഴയിലേക്ക് ചാടിയത്. ചാടുന്നതിനു മുന്‍പ് ബാഗും ഫോണും ഷാളും ചെരിപ്പും പാലത്തിന്റെ കൈവരിയോടു ചേര്‍ന്ന് മാറ്റിവച്ചിരുന്നു. ബാഗില്‍ നിന്നും കിട്ടിയ മരുന്നിന്റെ കുറിപ്പടിയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൈവരിയില്‍ നിന്ന് കരുവന്നൂര്‍ പുഴയിലേക്കു ചാടുകയായിരുന്നു. ഇതുകണ്ട ബൈക്ക് യാത്രികന്‍ നാട്ടുകാരെ വിവരം അറിയിച്ച് തിരച്ചില്‍ നടത്തി. പിന്നീട് സ്‌കൂബ ഡൈവര്‍മാരും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. വൈകിട്ടോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷീബയുടെ ഭര്‍ത്താവും സ്ഥലത്ത് എത്തി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അവിട്ടത്തൂരിലാണു ഷീബ താമസിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍