അനീഷ്
അനീഷ്  
കേരളം

രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചു; രാവിലെ, യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല പ്ലാമൂട്ടുക്കട എറിച്ചെല്ലൂർ ഊരാളിവിള വീട്ടിൽ അനീഷ് (33) ആണ് മരിച്ചത്.

സുഹൃത്തു വാടകയ്ക്കെടുത്ത വീട് താമസത്തിനായി സജ്ജീകരിക്കുന്നതിനായി അനീഷും മറ്റ് നാല് സുഹൃത്തുക്കളും ഒന്നിച്ചിരുന്നു. വീട് സജ്ജീകരിച്ച ശേഷം ഇവർ സംഘം ചേർന്നു മദ്യപിച്ചു. ഇന്നലെ രാത്രിയാണ് ആഘോഷമുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനു ശേഷം എല്ലാവരും പിരിഞ്ഞു. പിന്നാലെയാണ് അനീഷിനെ ഈ വാടക വീടിന്റെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ ഇന്നു കണ്ടെത്തിയത്. അനീഷ് രാത്രിയിൽ വീട്ടിൽ എത്തിയില്ല. ഇന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ പൊഴിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. റാഫേൽ- ലീല ദമ്പതികളുടെ മകനാണ് അനീഷ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

പ്ലസ് വണ്‍ പ്രവേശനം: നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതി

രണ്ടു ലോകകപ്പ് ടീമുകളുടെ സ്‌പോണ്‍സറായി നന്ദിനി, ആഗോള ബ്രാന്‍ഡിങ് ലക്ഷ്യം

200ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍

അമീബിക് മസ്തിഷ്‌കജ്വരം; നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് നിര്‍ദേശം