കവിത 

ചിലന്തി: ഔസേഫ് ചിറ്റക്കാട് എഴുതിയ കവിത

ഔസേഫ് ചിറ്റക്കാട്

തിയുടെ പശയിട്ടു
പശിമയില്‍ നീ തീര്‍ത്ത
മോഹന വലയില്‍
ഒരു നാള്‍
ഞാനും കുടുങ്ങും
നേര്‍ത്തതാണെങ്കിലും
ഏറെ ബലിഷ്ടമാം
നിന്റെ നൂലിഴകള്‍ തീര്‍ത്ത
ക്ഷേത്ര ഗണിതക്കളങ്ങളില്‍
അന്നുഞാന്‍ ഞെരിഞ്ഞമരും.

തീ തുപ്പുന്ന പുലരികളും
ഉരുക്കിയൊഴുക്കുന്ന പകലുകളും
അടിച്ചമര്‍ത്തുന്ന ഇരുണ്ട രാത്രികളും
സമ്മാനപ്പൊതികളായ്
കത്തുന്ന
എന്റെ മുറിക്കുള്ളിലേക്കു
പാഞ്ഞുവരും

കാലം അന്നു കണ്ണുകളിറുക്കിയടയ്ക്കും
നീതിപീഠത്തെ നോക്കി കൊഞ്ഞനം കുത്തും.
സാക്ഷിക്കുട്ടില്‍ നിന്നും
വലിയ വായില്‍ പുലഭ്യം ചൊല്ലി
ഇറങ്ങിയോടും
ചരിത്രം അന്നു
ഭരണിപ്പാട്ടുകളായ്
പാതകള്‍ കീഴടക്കും
സ്ഥിതിവിവരക്കണക്കുകള്‍
പിച്ചിച്ചീന്തും
ഓര്‍മ്മകള്‍ ഒന്നിനും കൊള്ളാത്ത
പായലുകളായ്
ജലപ്രവാഹത്തെ വീര്‍പ്പുമുട്ടിക്കും.

അപ്പോള്‍
എന്റെ വയലേലകള്‍
വിണ്ടുകീറും
കവാടങ്ങളഞ്ചും കൊട്ടിയടയും
ജീവനദിയും വറ്റിപ്പോകും
ഒരിഞ്ചുപോലും ചലിക്കുവാനാകാതെ
അന്നു ഞാന്‍ ദാഹിച്ചു ദാഹിച്ച്
പുനര്‍ജനിക്കായ്
പുത്തന്‍ കരുക്കള്‍ തേടും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി