കവിത 

സംവാദം: കല്‍പ്പറ്റ നാരായണന്‍ എഴുതിയ കവിത

കല്‍പ്പറ്റ നാരായണന്‍

വിവാഹിത
വിധവയോട് ചോദിച്ചു:
ഞാനും നീയും തമ്മിലെന്ത് വ്യത്യാസം
ഇരുവരും തനിച്ചുറങ്ങുന്നു

വിധവ പറഞ്ഞു:
നേരാണ്,
ഓര്‍മ്മയും
പ്രതീക്ഷയും
തനിച്ചാണ്

വിധവ തുടര്‍ന്നു:
അവിവാഹിതയായിത്തുടരാനുള്ള
നിന്റെ ന്യായങ്ങള്‍
എന്നെ  ആശ്വസിപ്പിക്കുന്നു
പക്ഷേ,  നീ നിന്റെ ന്യായങ്ങളില്‍
എപ്പോഴും വിശ്വസിക്കുന്നുണ്ടോ?

അവിവാഹിത പറഞ്ഞു:
നിന്റെ സന്തോഷങ്ങള്‍
എന്നേയും സന്തോഷിപ്പിക്കുന്നു
പക്ഷേ, നീ നിന്റെ സന്തോഷങ്ങളില്‍
എപ്പോഴും  വിശ്വസിക്കുന്നുണ്ടോ?

ഓര്‍മ്മ
പ്രതീക്ഷയുടെ കൈ
കയ്യിലെടുത്ത് പതുക്കെ
തലോടിക്കൊണ്ടിരുന്നു.
ആര് ആരെയാണ്
ആശ്വസിപ്പിക്കുന്നതെന്ന്
അറിയാറാവുന്നത് വരെ
അറിയാതാകുന്നത് വരെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി