കവിത 

'കാലില്‍ തീയുള്ളവന്‍'- നിധിന്‍ വിഎന്‍ എഴുതിയ കവിത

നിധിന്‍ വിഎന്‍

പാദമുദ്ര
പതിച്ചുപോകുന്ന
നോട്ടം

സ്വപ്നം ഒറ്റുന്ന,
ഭയത്തിന്റെ കുളമ്പടിയുമായി
തിരസ്‌കരിക്കപ്പെട്ടൊരു കൂട്ടം
അനുഗമിക്കുന്ന കരുത്ത് 

കറുത്തവന്‍,
വേദനക്കാറ്റടിച്ച് ജ്വലിക്കുന്ന
രണ്ട് സൂര്യന്‍
അവന്റെ കണ്ണുകള്‍

അവന്റെ വിരലുകള്‍ക്കിടയില്‍
സൂക്ഷ്മതന്ത്രങ്ങള്‍കൊണ്ട് നാം നെയ്ത
ചരിത്രം കത്തിയമരുന്നു.

ഭൂതകാല കുളിരുകളല്ല,
ജീവിതം പൊള്ളിയടര്‍ന്ന
സത്യങ്ങള്‍.

കേള്‍ക്കരുതവനെ.
കരുത്തിനെ വാലിലേക്കാവാഹിച്ച്
എഴുന്നേല്‍ക്കും നാഗമവന്‍

അല്ല,
നമ്മുടെ ഭാഷയല്ല.
മൂര്‍ച്ചകൊണ്ട്
ചങ്ങലയറുക്കുന്ന
യുക്തി.

സത്യമാണ് ചങ്ങാതിമാരെ,
കാലില്‍ തീയുള്ളൊരുവന്‍
നഗരം ചുറ്റാനിറങ്ങിയിട്ടുണ്ട്.

അവന്റെ ഭാഷ
കേട്ടുപോകരുത്...

ഹൃദയം പതറുമ്പോഴും
കാഞ്ചിയില്‍ വിരലമര്‍ത്താന്‍
ശീലിക്കുകതന്നെ വേണം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'