കവിത 

'ചോറുമണങ്ങള്‍'- നൗഷാദ് പത്തനാപുരം എഴുതിയ കവിത

നൗഷാദ് പത്തനാപുരം

കൈത്തോടിന്‍ തിണ്ടിലെപ്പേഴ്
ചൂണ്ടക്കമ്പാണതിന്‍ കൈത്തണ്ട

തണ്ണീര്‍ച്ചുളുവില്‍ പൊത്തില്‍
ഓലക്കുളത്തി,ലിടച്ചാലില്‍
മീനുകളുണ്ടെന്ന മിന്നല്‍
വേരുകള്‍ ചിന്നും ഞൊടിയില്‍
വെട്ടത്തിന്‍ ടങ്കീസുനൂലില്‍
പൊന്മാനെക്കുരുക്കിപ്പറത്തും

ഒച്ചകളില്ലാതെ തോട്ടില്‍
നീന്തിയ തൂപ്പിന്‍ നിഴലിന്‍
ഞെട്ടറ്റു പൊന്തീ ബ്രാല്
കൊമ്പിലെത്തീയനങ്ങാതെയായി

മീന്‍പിടുത്തക്കാരന്‍ പേഴിന്‍
തോളത്തൊരു കൈലിത്തൊട്ടില്‍
കാറ്റതിന്‍ ചുറ്റാടയായി
അയ്യം വിളിച്ചില്ല പൈതല്‍

പിഞ്ചുതിരാതെയാപ്പേഴ്
പച്ചപ്പന്തു കളിപ്പാന്‍ മെനഞ്ഞൂ
ചൂണ്ടയിടുന്നതിന്‍ ഇമ്പം
കുഞ്ഞിക്കണ്ണില്‍ താരാട്ടാടി

പേഴിന്റെ കണ്ണിലുണ്ടല്ലോ
അറ്റമെഴാത്ത നെല്‍ക്കണ്ടം
നെല്ലിടകൊണ്ടു ചിനച്ച്
പൊട്ടുന്ന നെല്ലോലയെല്ലാം
പാലുറച്ചത്രേ തെഴുത്തൂ
നെന്മണി ചോറിലേക്കെന്നും

നന്നാ വൈകിയെന്നാലും
കൊയ്യുന്നമ്മ കേറുന്നതേയില്ല
കൊയ്ത പാടത്തീന്നുതന്നെ
ടാറു ഗന്ധമടിച്ചു കേറുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം