കവിത 

'ആയിമാറല്‍'- എം.ആര്‍. രേണുകുമാര്‍ എഴുതിയ കവിത

എം.ആര്‍ രേണുകുമാര്‍

നീ വരുന്നവഴികള്‍ 
ഒഴിവാക്കിയായിരുന്നു
എന്റെ വരവും പോക്കും

നീയെങ്ങാനും
എതിരെവന്നാല്‍ 

തുള്ളനോ 
തുമ്പിയോ 
ആയിമാറി
പുല്ലുകള്‍ക്കിടയില്‍
പതുങ്ങുമായിരുന്നു

കീരിയോ 
കുളക്കോഴിയോ
ആയിമാറി
പരുത്തിക്കാട്ടില്‍
മറയുമായിരുന്നു

കഴുന്നയോ
കട്ടപ്പൊളവനോ
ആയിമാറി
തോട്ടിലേക്ക് ചാടി
താഴുമായിരുന്നു

കവളംകാളിയോ
കരിമുണ്ടിയോ
ആയിമാറി പറന്ന്
പോകുമായിരുന്നു

മണ്ണിരയോ
മണ്ണാങ്കട്ടയോ
ആയിമാറി
മണ്ണിലേക്ക്
മറയുമായിരുന്നു

ഗന്ധരാജനോ
കാനവാഴയോ
ആയിമാറി
വഴിയോരത്ത്
പൂക്കുമായിരുന്നു

കാറ്റായി
ഞാറുകളില്‍
ഓളമാകുമായിരുന്നു
ചാറ്റമഴയായ്
ഇഞ്ചന്‍ തോട്ടില്‍
പൊടിയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി