കവിത 

പ്രണയ ബുദ്ധൻ

എൻ.ബി. സുരേഷ്

ഴിയരികിലിരുന്ന്

കരയുന്നവന്റെ മുന്നിൽ

ബുദ്ധൻ ഒരു നിമിഷം നിന്നു.

പിന്നെ

ഇലകൊഴിഞ്ഞ മരച്ചുവട്ടിലേക്ക് നടകൊണ്ടു.

ആ കാലടികൾ പിന്തുടർന്ന്

വിഷാദിയും.

വേനലിനെ നോക്കി വിറകൊള്ളുന്ന

ചില്ലകളെ നോക്കി ഒന്ന് കണ്ണടച്ച്

ബുദ്ധൻ യാത്ര തുടർന്നു.

തുടിക്കുന്ന ഉള്ളുമായി

വിഷാദി മരച്ചുവട്ടിലിരുന്നു.

കണ്ണീർ പൊഴിഞ്ഞു.

മണ്ണിലോരോ തുള്ളി വീഴുമ്പോഴും

ഓരോ ഇല മുളച്ചു.

പച്ച പടർന്നു

തണൽ വിടർന്നു.

കിളികൾ പാറിവന്നു

പാട്ടുകൾ മൂളി

കിനാവിന്റെ കൂട് കൊരുത്തു.

നനഞ്ഞ മണ്ണിൽ

വിരൽ പതിയെ ചലിച്ചു.

ഒരരുവി അകലേക്കൊഴുകി

രണ്ട് കാലടികൾ

അതിൽ വിരലുകളാഴ്ത്തി.

ചില്ലകളിലും

കണ്ണീർച്ചാലിലും

രണ്ട് ഹൃദയങ്ങളിലും

പ്രകാശത്തിന്റെ നൃത്തം.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്