നാട്ടുപാട്ടിന്റെ ചന്തമായ്
കവിതയും പാട്ടും സ്നേഹത്തിന്റെ
ഒരിക്കലും വറ്റാത്ത സരസ്സിന്റെ ആർദ്രത,
പാട്ടിൽ മുഴുകി, താളം പിടിക്കുന്ന
കുതിച്ചു പായുകയാണ് വണ്ടി...
ഓരോ മനസ്സിലുമുണ്ടായിരുന്നു
അവരുടെ മനസ്സ് ഒപ്പിയെടുത്ത്
സ്വന്തം ഛായാചിത്രം തീർത്തു.
അവൻ എന്നെയാണ് ഏറ്റവുമധികം
ഞാൻ മാത്രമല്ല, അവനെ തൊട്ടവരെല്ലാം
ആ ഉറപ്പു നേടിയവരായിരുന്നു.
സ്നേഹത്തിന്റെ വിസ്മയക്കടലായി
പിന്നീടവൻ അവന്റെ പാട്ടിലേക്ക്
കറുത്ത ചായത്തിൽ വരച്ചുതീർത്ത
ചിത്രങ്ങളിലേക്ക് നടന്നുപോയി -
ആരാണ് ഈ നിശ്ശബ്ദതയിൽ പാടുന്നത്...?
*“ഓടിവള്ളങ്ങൾക്കോളങ്ങൾ കൂട്ട്
ഈണങ്ങൾക്കെല്ലാം താളങ്ങൾ കൂട്ട്
പാവം മനസ്സിന് സ്വപ്നങ്ങൾ കൂട്ട്
സ്വപ്നങ്ങൾക്കെല്ലാം ദുഃഖങ്ങൾ കൂട്ട്”
കവി, ഗായകൻ, ചിത്രകാരൻ എന്നിങ്ങനെയെല്ലാം
അറിയപ്പെട്ട മണർകാട് ശശികുമാറിന്റെ ഓർമ്മയ്ക്ക്
* ശശികുമാറിന്റെ വരികൾഈ
കവിത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ