രാജ്യാന്തരം

ലിബിയന്‍ തീരത്ത് 74 അഭയാര്‍ത്ഥി മൃതശരീരങ്ങളടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

സഹ്‌വിയ: ലിബിയയുടെ പടിഞ്ഞാറന്‍ തീരമായ സഹ്‌വിയയില്‍ 74 അഭയാര്‍ത്ഥികളുടെ മൃതശരീരങ്ങള്‍ അടിഞ്ഞുവെന്ന് ലിബിയന്‍ റെഡ് ക്രസന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. ആഫ്രിക്കയില്‍ നിന്നും മെഡിറ്ററേനിയന്‍ കടല്‍ വഴി വന്നവരാണ് അപകടത്തില്‍ പെട്ട് മരിച്ചത് എന്നാണ് ലിബിയന്‍ ഭണകൂടം കരുതുന്നത്. പ്രാദേശിക ഭരണകൂടം ട്രിപ്പോളി നഗരത്തിലെ ഒരു പൊതു ശ്മശാനത്തില്‍ ശരീരങ്ങള്‍ മറവു ചെയ്തു. 

ആഫ്രിക്കന്‍,അറബ് രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് രക്ഷതേടി പുറപ്പെടുന്നവര്‍ ഏറ്റവും കൂടുതല്‍ കടന്നു വരുന്നത് ലിബിയ വഴിയാണ്. 2017ന്റെ തുടക്കത്തില്‍ മാത്രം ഇത്തരത്തില്‍ കടല്‍ മാര്‍ഗ്ഗം പലായനം ചെയ്യാന്‍ ശ്രമിച്ച 230 ഓളം അഭയാര്‍ത്ഥികള്‍ മരിച്ചിട്ടുള്ളതായി യുഎന്‍ വൃത്തങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍