രാജ്യാന്തരം

സൗദിയില്‍ മൂന്നു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: സൗദി അറേബ്യയില്‍ മൂന്നുമാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഈ മാസം 29നാണ് ഈ നിയമം പ്രാബല്യത്തില്‍ വരുക. സൗദിയിലെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇതു സംബന്ധിച്ച ഉത്തരവ് കൈമാറിയിട്ടുണ്ട്. 

ഹജ്, ഉംറ വിസകളിലും സന്ദര്‍ശക വിസകളിലും സൗദിയിലെത്തി വിസാ കാലാവധി തീര്‍ന്നിട്ടും അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ക്ക് അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റ് നല്‍കും. ഇഖാമ, തൊഴില്‍ നിയമലംഘകര്‍, ഉംറ വിസക്കാര്‍, സ്‌പോണ്‍സര്‍മാര്‍, ഹുറൂബാക്കിയവര്‍ എന്നിവര്‍ക്കെല്ലാം പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. പിഴ, ഫീസ്, മറ്റു ശിക്ഷാനടപടികള്‍ എന്നിവ കൂടാതെ ഇവര്‍ക്ക് സ്വദേശങ്ങളിലേക്ക് തിരിച്ച് പോകാന്‍ കഴിയും.

റബജ് ഒന്നു മുതല്‍ (മാര്‍ച്ച് 29) റമദാന്‍ അവസാനം ജൂണ്‍ 24 വരെയുള്ള 90 ദിവസമാണ് പൊതുമാപ്പ് നിലനില്‍ക്കുന്ന കാലാവധി. പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. ആയതിനാല്‍ ഇവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സൗദിയിലേക്ക് പ്രവേശിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി