രാജ്യാന്തരം

ടെക്‌സാസില്‍ കാണാതായ ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി; മതാപിതാക്കളിലേക്ക് അന്വേഷണം നീളുന്നു

സമകാലിക മലയാളം ഡെസ്ക്

റിച്ചാര്‍ഡ്‌സണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ നിന്നും കാണാതായ ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള കലുങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

ഷെറിനെ കാണാതായി 15 ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പൊലീസ് വീടിന് സമീപം തിരച്ചില്‍ ശക്തമാക്കിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ ചുരുളഴിഞ്ഞിട്ടില്ല. 

രണ്ട് വര്‍ഷം മുന്‍പായിരുന്നു മാത്യൂസിന്റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും ഷെറിനെ ദത്തെടുത്തത്. ഷെറിന്റെ മരണത്തില്‍ മാതാപിതാക്കളായ വെസ്ലി മാത്യൂസിനും, സിനിയ്ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ മൊഴികളില്‍ പൊരുത്തക്കെടുണ്ട്. ശനിയാഴ്ച തന്നെ വെസ്ലി മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ രണ്ടര ലക്ഷത്തിന്റെ ജാമ്യത്ത്ില്‍ ഞായറാഴ്ച തന്നെ വിടുകയും ചെയ്തു. 

പാലു കുടിക്കാത്തതിനെ തുടര്‍ന്ന് രാവിലെ മൂന്ന് മണിക്ക് ഷെറിനെ വീടിന്റെ പുറത്ത് നിര്‍ത്തിയെന്ന മാതാപിതാക്കളുടെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. വീട്ടില്‍ നിന്നും ശേഖരിച്ച ഫോറന്‍സിക് വിവരങ്ങള്‍ കൂടി പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും