കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജാസ്ജന് പ്രവിശ്യയില്‍ 150ല്‍ അധികം ഐ.എസ് തിവ്രവാദികൾ സൈന്യത്തിനു കീഴടങ്ങി. താലിബാനുമായുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങിയതെന്ന് താലിബാനും സര്‍ക്കാരും വ്യക്തമാക്കി. വടക്കന്‍ മേഖലാ കമാന്‍ഡര്‍ മൗലവി ഹബീബുര്‍ റഹ്മാനും മറ്റൊരു കമാന്‍ഡര്‍ മുഫ്തി നെമതുള്ളയും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ജാസ്ജാനില് നിന്ന് ഐ.എസ് തിന്മയെ തുടച്ചുനീക്കിയെന്നും ജനങ്ങള്‍ക്ക് ഇനി സ്വസ്ഥമായി കഴിയാമെന്നും താലിബാന് വക്താവ് സബിബുള്ള മുജാഹിദ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഐ.എസിനെതിരേ ഏതാനും ആഴ്ചകള്‍ക്കു മുൻപാണ് താലിബാന് പോരാട്ടം ശക്തമാക്കിയത്. 150ല്‍ അധികം ഐ.എസ് തീവ്രവാദികളെ കൊലപ്പെടുത്തിയെന്നും 130 പേരെ തടവുകാരാക്കിയെന്നും താലിബാന് വ്യക്തമാക്കി. ഇതിനു ശേഷമാണ് എെ.എസ് തീവ്രവാദികൾ അഫ്ഗാന് സൈന്യത്തിനു മുൻപാകെ ആയുധം വച്ചു കീഴടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ