രാജ്യാന്തരം

ഇന്തോനേഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കി

സമകാലിക മലയാളം ഡെസ്ക്

ജക്കാർത്ത: ഇന്തോനേഷ്യയെ നടുക്കി വീണ്ടും വൻ ഭൂചലനം.  ഇന്തോനേഷ്യയുടെ വടക്കൻ തീരത്തുള്ള ലോംബോക് ദ്വീപാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനം റിക്ടർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇതേവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഇന്ത്യൻ സമയം വൈകിട്ട് 5.16-നാണ് ഭൂചലനമുണ്ടായത്.  ഉപരിതലത്തിൽനിന്നു 15 കിലോമീറ്റർ ആഴത്തിലാണ് ചലനമുണ്ടായത്. ഇതേതുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. വിനോസഞ്ചാരകേന്ദ്രമായ ബാലിയിൽ ഭൂചലനം കുറച്ചു സെക്കൻഡുകൾ നീണ്ടുനിന്നു. ഇവിടെയുണ്ടായിരുന്ന ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നും പുറത്തേക്ക് ഓടി. 

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ലോംബോക്ക് മേഖലയിൽ ഭൂചലനമുണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച റിക്ടർ സ്കെയിലിൽ  6.4 രേഖപ്പെടുത്തിയ ‌ഭൂചലനത്തിൽ 14 പേർ മരിച്ചിരുന്നു.‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു