രാജ്യാന്തരം

ബിന്‍ലാദന്റെ മകന്‍ വിവാഹിതനായി; വധു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണസൂത്രധാരന്റെ മകള്‍ 

സമകാലിക മലയാളം ഡെസ്ക്

ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസാ ബിന്‍ ലാദന്‍ വിവാഹിതനായാതായി റിപ്പോര്‍ട്ട്. 2001ലെ അമേരിക്കന്‍ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ പ്രധാന ഹൈജാക്കറായ മുഹമ്മദ് അട്ടയുടെ മകളെയാണ് വിവാഹം കഴിച്ചത്.

ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിന്‍ലാദന്റെ സഹോദരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇരുവരും എവിടെയാണെന്ന് കാര്യം അറിയില്ലെന്നും അഫ്ഗാനില്‍ തന്നെ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആഗോള ഭീകരരുടെ പട്ടികയിലായ ഹംസയ്ക്കായി അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും ശക്തമായ അന്വേഷണത്തിലാണ്.അഫ്ഗാനിസ്ഥാനില്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന് കരുതുന്ന ഹംസയ്ക്കായി പടിഞ്ഞാറന്‍ രഹസ്യാന്വേഷണ വിഭാഗം ശക്തമായ തെരച്ചിലിലാണ്. പാകിസ്താനിലെ അബോട്ടാബാദില്‍ ഒസാമ കൊല്ലപ്പെട്ടതിന് ശേഷം അല്‍ ഖൊയ്ദാ തലവനായ അല്‍ സവാഹിരിയുടെ സഹായിയായിട്ടാണ് ഹംസ പ്രവര്‍ത്തിക്കുന്നത്. 

2001 സെപ്തംബര്‍ 11 ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കന്‍ ടവറിലേക്ക് വിമാനം ഇടിച്ചു കയറ്റിയത് മുഹമ്മദ് അട്ടയായിരുന്നു.  2011 മെയ് 2 ന് പുലര്‍ച്ചെ പാകിസ്താനിലെ  അബോട്ടാബാദില്‍ അതിക്രമിച്ച് കയറി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ബിന്‍ലാദനെ വധിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു