രാജ്യാന്തരം

മകളെ മടിയിലിരുത്തി പാക് മാധ്യമപ്രവര്‍ത്തകയുടെ വാര്‍ത്ത അവതരണം; എട്ടു വയസുകാരിയുടെ കൊലപാതക വാര്‍ത്തയാണ് അമ്മയായി ഇരുന്ന് അവതരിപ്പിച്ചത് 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍; എട്ടുവയസുകാരിയായ സൈനബിന്റെ കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത അവതരിപ്പിക്കാന്‍ സ്വന്തം മകളെ ന്യൂസ് റൂമിലേക്ക് കൊണ്ടുവന്ന് ടിവി അവതാരിക. പാക്കിസ്ഥാന്‍ വാര്‍ത്ത ചാനലായ സാമായിലെ കിരണ്‍ നാസ് എന്ന മാധ്യമപ്രവര്‍ത്തകയാണ് മകളെ മടിയില്‍ വെച്ച് പീഡനത്തിനിടെ കൊല്ലപ്പെച്ച സൈനബിന്റെ വാര്‍ത്ത അവതരിപ്പിച്ചത്.

കുട്ടിയുടെ കൊലപാതകം കേട്ടപ്പോഴുണ്ടായ ദുഖം വ്യക്തമാക്കുന്നതായിരുന്നു കിരണിന്റെ വാക്കുകള്‍. മാധ്യമപ്രവര്‍ത്തക എന്ന നിലയിലല്ല അമ്മ ആയാണ് താന്‍ നിങ്ങളുടെ മുന്‍പില്‍ ഇരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ക്രൂരമായ വാര്‍ത്ത കേട്ടതിന്റെ ദുഖവും പ്രതിഷേധവുമെല്ലാം നിറച്ചാണ് മകളെ മടിയില്‍ വെച്ചുകൊണ്ട് അവര്‍ വാര്‍ത്ത അവതരിപ്പിച്ചത്.

സൈനബിനെ തട്ടിക്കൊണ്ടുപോയി ലൈംഗീകപീഡനത്തിന് ഇരയാക്കി കൊല്ലുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന കസൂര്‍ ജില്ലയിലെ വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. അമ്മയും അച്ഛനും സൗദി അറേബ്യയില്‍ തീര്‍ത്ഥാടനത്തിന് പോയതിനാല്‍ ബന്ധുക്കളുടെ സംരക്ഷണത്തിലായിരുന്നു സൈനബ്. കഴിഞ്ഞ ദിവസം മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കൈ പിടിച്ച് ഒരാള്‍ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം