രാജ്യാന്തരം

പാര്‍ട്ടിയാണ് പരമാധികാരി; നിലപാട് പ്രഖ്യാപിച്ച് ഷി ജിന്‍പിങ്

സമകാലിക മലയാളം ഡെസ്ക്

ചൈനയിലെ പരമാധികാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. 20ലക്ഷത്തോളം വരുന്ന രാജ്യത്തിന്റെ സായുധ സേനയും സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം പാര്‍ട്ടിയുടെ കീഴിലാണെന്ന് അദ്ദേഹം അടിവരയിട്ട് വിശദീകരിച്ചു. ആജീവനാത്തകാലം പ്രസിഡന്റായി തുടരാനുളള ഭരണഘടന ഭേദഗതി വരുത്തിയതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷി. 

 ആജീവനാന്തകാല പ്രസിഡന്റായി തീരുമാനമെടുത്ത നാഷ്ണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ 18 ദിവസം നീണ്ടു നിന്ന സമ്മേളനത്തിന് ഒടുവിലായിരുന്നു ഷിയുടെ പ്രസംഗം. ഭരണഘടനയും മാതൃരാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കാന്‍ താന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് ഷി പറഞ്ഞു. തന്നില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഉദ്യോഗസ്ഥരും ജനനന്‍മക്കായി പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എത്ര ഉന്നതസ്ഥാനത്ത് ആണെങ്കിലും പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈനയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ഉപദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇത് രാഹുല്‍ മാങ്കൂട്ടത്തില്‍, ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ് :പത്മജ വേണുഗോപാല്‍

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി