റിയാദ്: എണ്ണ ഉത്പാദനം വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ച് ലോകത്തിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ സൗദി അറേബ്യ. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ബാരല്‍ മാത്രമായി ഉത്പാദനം പരിമിതപ്പെടുത്തണമെന്ന് എണ്ണയുത്പാദക രാജ്യങ്ങളോട് സൗദി ആവശ്യപ്പെട്ടു. അഞ്ച് ലക്ഷം ബാരല്‍ എണ്ണ മാത്രമേ ഇനി പ്രതിദിനം ഉത്പാദിപ്പിക്കൂവെന്നാണ് സൗദിയുടെ തീരുമാനം. വിപണിയിലെ സന്തുലനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അബുദാബിയില്‍ ചേർന്ന എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തില്‍ 2019 ല്‍ വിതരണം വെട്ടികുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സൗദി ഊര്‍ജ മന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനം. ഉത്പാദനം വെട്ടിക്കുറക്കുന്ന നടപടി നിലവില്‍ വന്നിട്ടില്ലെങ്കിലും സൗദിയുടെ തീരുമാനം വന്നതോടെ അന്തരാഷ്ട്ര വിപണയില്‍ എണ്ണ വില ഉയര്‍ന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ