പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാന്‍-നിക്കോബാറിലെ സെന്റീനല്‍ ദ്വീപില്‍ അനധികൃതമായി പ്രവേശിച്ച അമേരിക്കന്‍ യുവാവിനെ ആദിവാസികള്‍ അമ്പെയ്ത് കൊന്നു. ഇരുപത്തേഴുകാരനായ ജോണ്‍ ചൗ എന്ന യുവാവാണ് മരിച്ചത്. സെന്റിനെലീസ് എന്ന ആദിവാസികളാണ് ഇവിടെയുള്ളത്. ആന്‍ഡമാന്‍-നിക്കോബാറിലെ ആദിവാസികളുള്ള ദ്വീപുകളില്‍ സന്ദര്‍ശകര്‍ക്കു വിലക്കുള്ളതാണ്.
മീന്‍പിടിത്തക്കാരുടെ സഹായത്താലാണ് മുഴുവന്‍ വനമായ ദ്വീപിലേക്ക് ജോണ്‍ ചൗ പോയത്. ദ്വീപിന്റെ സമീപത്തു വരെ മീന്‍പിടിത്തക്കാര്‍ യുവാവിനെ കൊണ്ടുപോയി. പിന്നീട് ഒരു ചെറുവഞ്ചിയില്‍ കരയിലേക്കു ചെന്നു. കരയ്ക്കിറങ്ങിയപ്പോഴേ ദ്വീപുവാസികള്‍ അമ്പെയ്തു. വകവയ്ക്കാതെ മുന്നോട്ടു നീങ്ങിയ ഇയാളെ ആദിവാസികള്‍ കയറിട്ടു കുരുക്കി കൊണ്ടുപോകുന്നത് മീന്‍പിടിത്തക്കാര്‍ കാണുകയും ചെയ്തിരുന്നു.
മീന്‍പിടിത്തക്കാര്‍ പിറ്റേ ദിവസം വന്നപ്പോള്‍ കടല്ക്കരയില് ചൗവിന്റെ മൃതദേഹം കണ്ടു. മുൻപ് അഞ്ച് തവണ ചൗ ഈ ദ്വീപില്‍ പോകാന്‍ ശ്രമിച്ചു പരാജയപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ