രാജ്യാന്തരം

മലക്കം മറിഞ്ഞ് പാകിസ്ഥാന്‍; ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം വെറും മദ്രസ മാത്രം, തീവ്രവാദ ബന്ധമില്ല

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ച പാകിസ്ഥാന്‍ ഇപ്പോള്‍ മലക്കം മറിയുന്നു. ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ലെന്നും, ഇതിന് തീവ്രവാദ സംഘടനയുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ നിലപാട്. 

അതൊരു മദ്രസയാണ്. ജയ്‌ഷെ ആസ്ഥാനം എന്ന് അതിന് വിശേഷിപ്പിക്കുന്നത് ഇന്ത്യയുടെ തെറ്റായ പ്രചാരണമാണെന്നും പാകിസ്ഥാന്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രി ഫവദ് ചൗധരി പറയുന്നു. ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിനെ തുടര്‍ന്നാണ് ജയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് എന്നായിരുന്നു പാകിസ്ഥാന്‍ ആദ്യം പറഞ്ഞത്. 

പാക് പഞ്ചാബിലെ ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണമാണ് പാക് സര്‍ക്കാര്‍ പിടിച്ചെടുത്തതായി പറഞ്ഞിരുന്നത്. മദ്രസ ക്യാംപസിനുള്ളില്‍ 600 വിദ്യാര്‍ഥികളും, 70 അധ്യാപകരുമുണ്ട്. ഇവരുടെ സുരക്ഷ പഞ്ചാബ് പൊലീസ് ഏറ്റെടുത്തതായും പാകിസ്ഥാന്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്