രാജ്യാന്തരം

ചെര്‍ണോബിലിനെക്കാള്‍ അണുവികരണം അമേരിക്ക ബോംബ് പരീക്ഷിച്ച ദ്വീപില്‍: പഠനം

സമകാലിക മലയാളം ഡെസ്ക്

സോവിയറ്റ് യൂണിയനിലെ ചെര്‍ണോബില്‍,ജപ്പാനിലെ ഫുക്കുഷിമ എന്നിവിടങ്ങളില്‍ ഉള്ളതിനെക്കാള്‍ കൂടുല്‍ ആണവ വികിരണം അമേരിക്ക അണുപരീക്ഷണം നടത്തിയ മാര്‍ഷല്‍ ദ്വീപുകളിലുണ്ടെന്ന് പഠനം. പെസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് സമൂഹത്തില്‍ ശീതയുദ്ധ സമയത്താണ് അമേരിക്ക അണുപരീക്ഷണം നടത്തിയത്. 

പ്രൊസീഡിങ്‌സ് ഓഫ് നാഷ്ണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊളംബിയന്‍ റിസര്‍ച്ച് സംഘം നടത്തിയ മൂന്ന് പഠനങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ദ്വീപ് സമൂഹത്തില്‍ ഇപ്പോഴുള്ള ഐസോടോപ്പുകളുടെ വികിരണം ഏറ്റവും വലിയ തോതിലാണ് എന്നാണ് പഠനം ചൂണ്ടിക്കാണിത്തുന്നത്. സമുദ്രത്തില്‍ നിന്നും മണ്ണില്‍ നിന്നും മറ്റും ശേഖരിച്ച സാമ്പിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. 

1946നും 58ും ഇടയില്‍ 70ഓളം സ്‌ഫോടനങ്ങള്‍ അമേരിക്ക ഈ പ്രദേശത്ത് നടത്തിയിട്ടുണ്ട്. ദ്വീപില്‍ 1954ല്‍ നടത്തിയ 'കാസില്‍ ബ്രാവോ' ബോംബ് സ്‌ഫോടനം ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക പ്രയോഗിച്ച ആണവ ബോംബുകളെക്കാള്‍ ആയിരം മടങ്ങ് സംഹാരശേഷിയുള്ളതാണ്. 

ഇപ്പോള്‍ ഈ ദ്വീപ് സമൂഹത്തില്‍ രണ്ട് വലിയ ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. ആണവ വികിരണം കാരണം മറ്റു ദ്വീപുകള്‍ ജനവാസ യോഗ്യമല്ല. ബികിനി, എന്‍വിടേക്, റോംഗലേപ്, യൂട്രിക് ദ്വീപുകളിലാണ് ആണവ പരീക്ഷണങ്ങള്‍ നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?