രാജ്യാന്തരം

ഇമ്രാന് സമാധാന നൊബേല്‍ പുരസ്‌കാരം നല്‍കണം; മോദി തെരഞ്ഞെടുപ്പിനായി യുദ്ധാന്തരീക്ഷമുണ്ടാക്കിയെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പാക് ടെലിവിഷന്‍ ചാനലായ ജിയോ ടിവിയുടെ പരിപാടിയിലാണ് കട്ജുവിന്റെ പരാമര്‍ശം.

ഇന്ത്യയും പാകിസ്ഥാനും ദരിദ്ര രാഷ്ട്രങ്ങളായതിനാല്‍ യുദ്ധം താങ്ങാനാവില്ലെന്ന് കട്ജു പറഞ്ഞു. അതിര്‍ത്തിയിലെ സംഘത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേറ്റ്സ്മാന്‍ഷിപ്പ് പ്രകടിപ്പിച്ചത് ഇമ്രാന്‍ ഖാന്‍ ആണെന്ന് കട്ജു അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും കട്ജു കുറ്റപ്പെടുത്തി.

സംഘര്‍ഷം കനത്ത പശ്ചാത്തലത്തില്‍ ഇമ്രാന്‍ നടത്തിയ പ്രസംഗത്തെ കട്ജു അഭിനന്ദിച്ചു. ബൗദ്ധികമായ പ്രഭാഷണമായിരുന്നു ഇമ്രാന്റേതെന്ന് കട്ജു പറഞ്ഞു. 

പാക് സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ചതിന്റെ പേരില്‍ ഇമ്രാന് നൊബേല്‍ സമാധാന പുരസ്‌കാരം നല്‍കണമെന്ന് പാകിസ്ഥാനില്‍ ക്യാംപയ്ന്‍ നടക്കുന്നതിനിടെയാണ് ജസ്റ്റിസ് കട്ജുവിന്റെ പരാമര്‍ശങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ