രാജ്യാന്തരം

മകളുടെ ജനനേന്ദ്രിയം മുറിച്ചെടുത്തു; അമ്മയ്ക്ക് പതിനൊന്ന് വര്‍ഷം തടവ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മൂന്ന് വയസുകാരിയായ മകളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത കേസില്‍ അമ്മയ്ക്ക് 11 വര്‍ഷം തടവ്. ബ്രിട്ടനിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 37 കാരിയായ യുവതിയാണ് കേസിലെ പ്രതി. ഇവര്‍ ദുര്‍മന്ത്രവാദിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ വീട് പരിശോധിച്ചപ്പോള്‍ പശുവിന്റെ നാക്ക് ഉള്‍പ്പെടെ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പല വസ്തുക്കളും കണ്ടെത്തിയിരുന്നു. 

രണ്ടു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉഗാണ്ട സ്വദേശിനിയാണ് യുവതി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വച്ചതിന് യുവതി നേരത്തെ ശിക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്. 

കോടതിയില്‍ യുവതി കുറ്റം നിഷേധിച്ചിരുന്നു. ഉയരത്തില്‍ വച്ചിരുന്ന പാത്രത്തില്‍ നിന്ന് ബിസ്‌ക്കറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി കത്തിയുടെ മുകളിലേക്ക് വീണാണ് ജനനേന്ദ്രിയം മുറിഞ്ഞതെന്നാണ് ഇവര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും യുവതി ശ്രമിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ തെളിവു സഹിതം വാദിച്ചതോടെ കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി