രാജ്യാന്തരം

കുഞ്ഞിനെ അമ്മ ജീവനോടെ മണ്ണില്‍ കുഴിച്ചിട്ടു; നായ രക്ഷകനായി

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: കൊല്ലാന്‍ ലക്ഷ്യമിട്ട് കുഞ്ഞിനെ ജീവനോടൈ മണ്ണില്‍ കുഴിച്ചിടുകയായിരുന്നു അമ്മ. പക്ഷേ രക്ഷകനായി അവിടെ നായയെത്തി. പാടത്ത് മണ്ണില്‍ പൊതിഞ്ഞ നിലയിലായിരുന്ന കുഞ്ഞിനെ തക്ക സമയത്ത് നായ കണ്ടെത്തി രക്ഷപെടുത്തുകയായിരുന്നു. തായ്‌ലാന്റിലെ ചുംപുവാങ് ജില്ലയിലാണ് സംഭവം. 

പ്രദേശവാസിയായ കര്‍ഷകന്റെ വളര്‍ത്തു നായയായിരുന്നു അത്. മണ്ണിനടിയില്‍ കുഞ്ഞിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ നായ, ഇത് തന്റെ യജമാനെ അറിയിക്കാനായി പാഞ്ഞു. നായയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ കര്‍ഷകന്‍ അവിടേക്കെത്തി നോക്കിയപ്പോഴാണ് മണ്ണിനടിയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 

ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞാണ് ഇത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തമാണെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ അമ്മയ്ക്ക് 15 വയസ് മാത്രമാണ് പ്രായം. ഇവര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കുഞ്ഞ് ജനിച്ച വിവരം മാതാപിതാക്കള്‍ അറിയുന്നത് ഭയന്നാണ് കുഞ്ഞിനെ വധിക്കാന്‍ ശ്രമിച്ചത് എന്നാണ് അമ്മ മൊഴിനല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി