രാജ്യാന്തരം

ചോരക്കുഞ്ഞിനെ കുഴിച്ചു മൂടി 15കാരിയായ അമ്മ; കുഞ്ഞിന് പുനർജന്മമേകിയത് ഒരു മുടന്തൻ നായയുടെ സ്നേഹം

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: പെറ്റമ്മ ഉപേക്ഷിച്ച ചോരക്കുഞ്ഞിന് രക്ഷകനായത് മൂന്നുകാലിൽ ഞൊണ്ടി നടക്കുന്നൊരു നാടൻ വളർത്തുനായയാണ്. വീട്ടുകാരെ അറിയിക്കാതെ പ്രസവിച്ച ആൺകുഞ്ഞിനെ 15 വയസ്സുകാരി ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. പിന്നാലെ  അതുവഴി വരാനിടയായ നായ മണം പിടിച്ച് കുരയ്ക്കാൻ തുടങ്ങി. 

കർഷകനായ യുസ നിസൈഖ വളർത്തുന്ന പിങ് പോങ് എന്ന നായയാണു പിഞ്ചുജീവന് രക്ഷകനായത്. കാറിടിച്ചു പരുക്കേറ്റതു മുതൽ മൂന്നുകാലിൽ ഞൊണ്ടി നടക്കുന്ന നായ മണ്ണു മാന്തി പതിവാല്ലാതെ കുരയ്ക്കുന്നത് കേട്ട് അവിടേക്ക് ഓടി എത്തുകയായിരുന്നു യുസ. അഴുക്കുപുരണ്ടൊരു കുഞ്ഞിക്കാല് മൺകൂനയ്ക്കു പുറത്തേയ്ക്ക് ഉന്തിനിൽക്കുന്ന കാഴ്ചയാണ് അയാൾ കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു.  

വടക്കൻ തായ്‌ലൻഡിലെ ചുംപുവാങ്ങിലുള്ള ബാൻ നോങ് ഖാം ഗ്രാമത്തിലാണ് സംഭവം. കുഞ്ഞ് സുഖമായിരിക്കുന്നെന്നും വീട്ടുകാരുടെ പൂർണപിന്തുണയോടെ കുഞ്ഞിനെ അമ്മ ഏറ്റെടുത്തെന്നുമാണ് റിപ്പോർട്ടുകൾ. അമ്മയ്‌ക്കെതിരെ കൊലപാതകശ്രമത്തിനും കുഞ്ഞിനെ ഉപേക്ഷിച്ചതിനും കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍